Posts

Showing posts from July, 2021

എല്ലാം മണ്ണാക്കുന്ന ചിതലിന്റെ കഥ

Image
ഉറുമ്പുകളെയും തേനീച്ചകളെയും പോലെ സാമൂഹികജിവിതം നയിക്കുന്ന പ്രാണിവര്‍ഗമാണ് ചിതലുകള്‍ (Termites). ഫര്‍ണിച്ചറുകള്‍ക്കും പുസ്തകങ്ങള്‍ക്കുമൊക്കെ അപ്രതീക്ഷിതമായ നാശം സൃഷ്ടിക്കുന്ന ഈ വിരുതന്മാരെ കുറിച്ച് ചില കൗതുകവാര്‍ത്തകള്‍ വായിക്കൂ . ഇംഗ്ലീഷില്‍ white ant (വെള്ള ഉറുമ്പ്) എന്നൊരു പേര് കൂടി ചിതലുകള്‍ക്കുണ്ട്. എന്നാല്‍ ഇവ ഉറുമ്പുകളുമല്ല, നിറം വെള്ളയുമല്ല. ഉറുമ്പും ചിതലും പ്രാണികള്‍ ആണെങ്കിലും വെവ്വേറെ ഗോത്ര (Order) ക്കാരാണ്. ഉറുമ്പ് ഹൈമെനോപ്റ്റിറ (Hymenoptera) എന്ന ഗോത്രത്തിലും ചിതലുകള്‍ ഐസോപ്റ്റിറ (Isoptera) എന്ന ഗോത്രത്തിലുമാണ് വരുന്നത്.      ലോകത്ത്‌  ഉഷ്ണമേഖല, ഉപോഷ്ണമേഖല പ്രദേശങ്ങളിലാണ് ചിതലുകളെ കൂടുതലായി കണ്ടുവരുന്നത്.  ഒരു ചിതല്‍ കോളനിയിൽ സാധാരണയായി ചിതല്‍ റാണി (Queen), രാജാവ്‌ (King),  ജോലിക്കാർ (Workers), പട്ടാളക്കാർ (Soldiers), നിംഫുകൾ ( Nymphs- കുഞ്ഞുങ്ങള്‍ ),  പ്രത്യുത്പാദന ശേഷിയുള്ളവർ എന്നീ വിഭാഗക്കാരെ കാണാം. ഓരോത്തര്‍ക്കും അവരുടെതായ കടമകള്‍ നിര്‍വഹിക്കാനുണ്ട്. എങ്കില്‍ മാത്രമേ ആ കോളനി നല്ല രീതിയില്‍ മുന്നോട്ടു പോകൂ.     ...

വാടിയ പച്ചക്കറികൾ ഏറ്റവും ഫ്രഷായി മാറ്റുന്ന വിദ്യകാണൂ...

വാടിയ പച്ചക്കറികൾ ഏറ്റവും ഫ്രഷായി മാറ്റുന്ന വിദ്യകാണൂ.... ഒടുവിൽ പച്ചക്കറിയും മാർക്കറ്റിൽ നിന്നും വാങ്ങുന്നത് അപകടമായി മാറിയിരിക്കുന്നു.... നമ്മുടെ പറമ്പിലേക്ക്... മണ്ണിലേക്ക് മടങ്ങൂ.... കുറച്ചു കാലം കൂടി ജീവിക്കാം....

ഡ്രാഗൺ ഐ തടാകം - ജപ്പാനിലെ പ്രകൃതിദത്ത പ്രതിഭാസം .......

Image
ഡ്രാഗൺ ഐ തടാകം - ജപ്പാനിലെ പ്രകൃതിദത്ത പ്രതിഭാസം ....... മേപ്പിൾ മരങ്ങളുടെ ഇടതൂർന്ന വനത്താൽ ചുറ്റപ്പെട്ട ജപ്പാനിലെ ഹച്ചിമന്തൈ പർവതത്തിന്റെ പ്രകൃതിദത്ത പാതയിൽ സ്ഥിതിചെയ്യുന്ന നിരവധി അഗ്നിപർവ്വത തടാകങ്ങളിൽ ഒന്നാണ് കഗാമി നുമ. ഒറ്റനോട്ടത്തിൽ ഇത് ഒരു ലളിതമായ ജലാശയം പോലെ കാണപ്പെടുന്നു, വേനൽക്കാലത്ത് വറ്റുകയും ശൈത്യകാലത്ത് മരവിക്കുകയും ചെയ്യുന്ന ഒരു ചെറിയ കുളം. ഇതൊരു ലളിതമായ ജലാശയമല്ല - വസന്തകാലത്ത് ഇത് ഒരു നിഗൂ ഢവും കൗതുകകരവുമായ അത്ഭുതമായി മാറുന്നു. ശൈത്യകാലത്തെ മഞ്ഞ് ഉരുകാൻ തുടങ്ങുമ്പോൾ, ഐസ് ഒരു ചെറിയ മധ്യ ദ്വീപായി മാറുന്നു, അതിനു ചുറ്റും ഒരു വലയം വെള്ളത്തിന്റെ വലയം ഉണ്ട്, അത് ഒരു വലിയ ഡ്രാഗൺന്റെ കണ്ണുപോലെ കാണപ്പെടുന്നു. ഈ മനോഹരമായ പ്രതിഭാസം ഒരാഴ്ച മാത്രമേ നീണ്ടുനിൽക്കൂ, മെയ് അവസാന ദിവസങ്ങൾ മുതൽ ജൂൺ ആദ്യം വാരം വരെ ഇത്കാഴ്ചക്കാർക്ക് അത്ഭുതമാക്കുന്നത് ഈ കാലയളവിൽ കാറ്റുള്ളതാണെങ്കിൽ, ഹിമത്തിന്റെ വൃത്തം ചലിക്കുന്നഒരു  പ്രതീതി അനുഭവപ്പെടുന്നു ഇത് ഡ്രാഗൺ ഐ എന്ന പേര് കൂടുതൽ അർത്ഥമുള്ളതായി മറ്റുന്നു. ഈ സ്ഥലത്തെ ഇതിഹാസ പ്രകാരംപ്രണയത്തിലായരണ്ട് ഡ്രാഗണുകളെയും സൂചിപ്പിക്കുന്നു എന്നാണ്. ക...

മൂന്നാറിലേക്ക് എത്തുന്നു, ഹരിത ഇടനാഴി; സഞ്ചാരികൾക്കായി കാത്തിരിപ്പ്

Image
മൂന്നാറിലേക്ക് എത്തുന്നു, ഹരിത ഇടനാഴി; സഞ്ചാരികൾക്കായി കാത്തിരിപ്പ് കടപ്പാട് : മനോരമ മറയൂരിലെ ഇരച്ചിൽപാറ വെള്ളച്ചാട്ടം       വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് ഹരിത ഇടനാഴി യാഥാർഥ്യമാകുന്നു. മൂന്നാറിന്റെ ചുറ്റുപാടുമുള്ള പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് ഹരിത ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ഹരിത കേരള മിഷൻ ആണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഗ്രാമപ്പഞ്ചായത്തിനാണ് നടത്തിപ്പുചുമതല. മൂന്നാറിലേക്ക് സഞ്ചാരികൾ കടന്ന് വരുന്ന സമീപ പഞ്ചായത്തുകളായ അടിമാലി, പള്ളിവാസൽ, ദേവികുളം, ചിന്നക്കനാൽ, വെള്ളത്തൂവൽ, ശാന്തമ്പാറ, മറയൂർ എന്നിവയാണ് സർക്യൂട്ടിൽ ഉൾപ്പെടുന്ന മറ്റു പഞ്ചായത്തുകൾ.  വഴിയോര മാലിന്യ നിക്ഷേപം നിയന്ത്രിക്കുക, ടൂറിസം കേന്ദ്രങ്ങളെ പരിസ്ഥിതിസൗഹൃദമാക്കുക, പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ജില്ലാതിർത്തിയായ നേര്യമംഗലം മുതൽ പഞ്ചായത്ത് അതിർത്തികളിൽ ഹരിത ചെക്‌പോസ്റ്റുകൾ സ്ഥാപിച്ച് കുടുംബശ്രീയുടെ സഹകരണത്തോടെ ഹരിതകർമസേനയെ വിന്യസിക്കും. മൂന്നാർ പഞ്ചായത്തിൽ പഴയ മൂന്നാർ ഹെഡ്‌വർക്സ് ഡാമിനു സമീപവും ചട്ടമൂന്നാറിലു...

കൊല്ലം ജില്ലയിലെ കണ്ടൽ കൊട്ടാരം കാണാത്തവർ കാണണം അറിയണം.കൊല്ലം ജില്ലയിലെ ചിറക്കര പഞ്ചായത്തിലാണ് മനുഷ്യ നിർമ്മിതമായ കായലും അതിലെ മനുഷ്യ നിർമ്മിതമായ കണ്ടൽ കൊട്ടാരവും ഗുഹയും കോട്ടയും

Image
കൊല്ലം ജില്ലയിലെ കണ്ടൽ കൊട്ടാരം കാണാത്തവർ കാണണം അറിയണം.കൊല്ലം ജില്ലയിലെ ചിറക്കര പഞ്ചായത്തിലാണ് മനുഷ്യ നിർമ്മിതമായ കായലും അതിലെ മനുഷ്യ നിർമ്മിതമായ കണ്ടൽ8 കൊട്ടാരവും ഗുഹയും കോട്ടയും.

ഇല ജൂണിയേഴ്‌സ് ഇന്നത്തെ താരം ഇലയുടെ കൊച്ചു കൂട്ടുകാരുടെ രചനകൾ..

Image
ഇല ജൂണിയേഴ്‌സ് *ഇന്നത്തെ താരം* സർഗ ടി., മലപ്പുറം. ഇലയുടെ കൊച്ചു കൂട്ടുകാരുടെ രചനകൾ.. അഭിനന്ദനങ്ങൾ!!

ഭീമൻ ഇലകളുമായി ആനത്താമര; അദ്ഭുതപ്പെടുത്തും നിലമ്പൂർ തേക്ക് മ്യൂസിയത്തിലെ കാഴ്ച

Image
ഭീമൻ ഇലകളുമായി ആനത്താമര; അദ്ഭുതപ്പെടുത്തും നിലമ്പൂർ തേക്ക് മ്യൂസിയത്തിലെ കാഴ്ച കടപ്പാട്: മനോരമ.       മലപ്പുറം ∙ 5 കിലോഗ്രാം വരെ ഭാരം താങ്ങാൻ കഴിയുന്ന ഭീമൻ ഇലകളുമായി കാണികളെ അദ്ഭുതപ്പെടുത്തി നിലമ്പൂർ തേക്ക് മ്യൂസിയത്തിലെ ആനത്താമര. ആമസോൺ നദീതടങ്ങളിൽ കണ്ടുവരുന്ന ഈ പ്രത്യേകതരം താമരയുടെ തൈ ബെംഗളൂരുവിലെ ലാൽബാഗിൽ നിന്നാണ് നിലമ്പൂരിലെത്തിച്ചത്.  സാധാരണ താമരപ്പൂക്കൾ അധികം ദിവസം നിൽക്കുമെങ്കിലും ആനത്താമരയുടെ പൂക്കൾക്ക് ഒരു ദിവസമാണ് ആയുസ്സ്. അതിരാവിലെ വിരിയുന്ന പൂവിന് വെള്ള നിറമായിരിക്കും. വൈകിട്ടോടെ ഇത് പിങ്ക് നിറമായി മാറും. അടിയിൽ മുള്ളുകൾ നിറഞ്ഞ താമരയിലയ്ക്ക് ഒരു മീറ്ററോളം ചുറ്റളവുണ്ടാകും. ആനയുടെ പാദത്തിന്റെ ആകൃതിയിൽ വലുപ്പമേറിയ ഇലകളുള്ളതിനാലാണ് ഇതിന് ആനത്താമര എന്നു പേരു വന്നതെന്ന് മ്യൂസിയം മേധാവി ഡോ. മല്ലികാർജുന സ്വാമി പറഞ്ഞു. എല്ലാ കാലാവസ്ഥയിലും പൂവിടുന്ന ആനത്താമര ഇന്ത്യയിൽ ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. 

ഇല നേച്ചർ ഫൗണ്ടേഷനും, സോഷ്യൽ ഫോറസ്ട്രി ഇടുക്കി ഡിവിഷൻ, അയപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച്, ,എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വനമഹോത്സവം സംഘടിപ്പിച്ചു.

Image
വന മഹോത്സവം സംഘടിപ്പിച്ചു ഇടുക്കി : പ്രമുഖ പരിസ്ഥിതി കൂട്ടായ്മയായ  ഇല നേച്ചർ ഫൗണ്ടേഷനും, സോഷ്യൽ ഫോറസ്ട്രി ഇടുക്കി ഡിവിഷൻ, അയപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച്,   ,എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ  ഹയർ സെക്കന്ററി സ്കൂളിൽ   വനമഹോൽസവം - 2021 സംഘടിപ്പിച്ചു. ഇല നേച്ചർ ക്ലബ് സംസ്ഥാന പ്രസിഡന്റ്‌ ശ്രീ സജിദാസ് മോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സോഷ്യൽ ഫോർസ്റ്ററി ഇടുക്കി ഡിവിഷൻ റേഞ്ച് ഓഫീസർ ശ്രീ അജിത് M. G ഉദ്ഘാടനം ചെയ്തു. വന മഹോത്സവതിന്റെ പ്രത്യേകത എന്ന വിഷയത്തിൽ   ഡെപ്യൂട്ടി ഫോറസ്ററ് ഓഫിസർ ശ്രീ N. N. ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി.   സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റസാഖ് തൈ നടീൽ ഉത്ഘാടനം നിർവഹിച്ചു . സ്കൂളിലും മറ്റപ്പള്ളി കവലയിലുമായി നടന്ന മര തൈ നടീലിൽ ,വിതരണം എന്നിവയ്ക്ക് വാർഡ് മെമ്പർ ശ്രീമതി തങ്കമണി സുരേന്ദ്രൻ, pta പ്രസിഡന്റ്‌ ശ്രീ സുകുമാരൻ നായർ, ഹെഡ് മാസ്റ്റർ ശിവ കുമാർ, ഇല ഭാരവാഹികളായ സംസ്ഥാന കോർഡിനേറ്റർ, റോബിൻ സെബാസ്റ്റ്യൻ, രാജേഷ് വരകുമല, അനീഷ് തോണക്കര, അനിൽ രാമക്കൽമേട്, പ...

ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) മുന്നോട്ടുവച്ച ട്രാവൽ പാസ്.. വിശേഷങ്ങൾ അറിയാം...

Image
ഇനി യാത്രകൾ ഇതുവരെയുള്ള പോലെയായിരിക്കില്ല. മറ്റെല്ലാ രേഖകൾക്കും പുറമേ അതിർത്തി കടക്കുന്നതിനു മുൻപ് 3 ചോദ്യങ്ങൾ കൂടി യാത്രക്കാരോട് ഉന്നയിക്കപ്പെട്ടേക്കാം.– വാക്‌സീനെടുത്തോ, കോവിഡ് പരിശോധന നടത്തിയോ, ക്വാറന്റീന് തയാറാണോ? ഈ ചോദ്യങ്ങൾക്കെല്ലാം ഒരൊറ്റ ഉത്തരമായി ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) മുന്നോട്ടുവച്ച ട്രാവൽ പാസ് ഈ മാസം തന്നെ ഗൾഫിലാകെ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ. ക്വാറന്റീനില്ലാത്ത ലോകം തുറക്കുകയാണ് ട്രാവല്‍ പാസിലൂടെ ലക്ഷ്യമിടുന്നതെന്ന് അയാട്ട പറയുന്നു. നിലവിൽ ഇന്ത്യൻ എയർലൈനുകൾ ഇതിന്റെ ഭാഗമായതായി വിവരമില്ലെങ്കിലും (ജൂൺ 15 വരെയുള്ള നിലയനുസരിച്ച്) ചിത്രം മാറുമെന്നു തന്നെയാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തൽ. അങ്ങനെവന്നാൽ, വിവിധ രാജ്യങ്ങളിലേക്കു പ്രവേശിക്കുമ്പോൾ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടു മലയാളികളടക്കം നേരിടേണ്ടി വരുന്ന പ്രതിസന്ധികൾക്ക് ട്രാവൽ പാസ് പരിഹാരമായേക്കും.  എന്താണു ട്രാവൽ പാസ്? കോവിഡ് പ്രതിരോധ വിവരങ്ങളെല്ലാം ഒരൊറ്റ ആപ്പിൽ, അതാണു ട്രാവൽ പാസ്. വാക്സീനെടുത്തതും കോവിഡ് പരിശോധന നടത്തിയതുമെല്ലാം ഈ ആപ്പിൽ അപ്​ലോഡ് ചെയ്യാം. വിവിധ എയർലൈനുകൾക...

വന മഹോത്സവം: തൈകൾ വച്ചു പിടിപ്പിക്കുന്ന പുതിയൊരു സംസ്കാരത്തിന്റെ ഭാഗമാകാം.!!

Image
‘Nature has made enough for man’s need but not enough for man’s greed.’ -Mahatma Gandhi   മരങ്ങളാണ് നമ്മുടെ നിലനിൽപ്പിന്റെ ഉറവിടം, അവ നമുക്ക് ഓക്സിജൻ നൽകുകയും നമുക്ക് ചുറ്റുമുള്ള വായു വൃത്തിയാക്കുകയും ചെയ്യുന്നു. പീപ്പിൾ, ബനിയൻ, വേപ്പ് മരങ്ങൾ പകൽ മാത്രമല്ല രാത്രിയിലും ഓക്സിജൻ പുറപ്പെടുവിക്കുന്നു. ബിബിസി സയൻസ് ഫോക്കസ് മാഗസിൻ അനുസരിച്ച്, ഒരു മനുഷ്യൻ പ്രതിവർഷം 740 കിലോഗ്രാം ഓക്സിജൻ ശ്വസിക്കുന്നു, ഇത് ഏഴോ എട്ടോ വൃക്ഷങ്ങൾക്ക് തുല്യമാണ്. മരങ്ങൾ അന്തരീക്ഷത്തിലെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കുകയും താപനില കുറയ്ക്കുകയും ചെയ്യുന്നു. ജാലകങ്ങളിലൂടെ മരങ്ങളിലേക്ക് വിഷ്വൽ ആക്സസ് ഉണ്ടായിരുന്ന രോഗികൾക്ക് നേരത്തെ സുഖം പ്രാപിക്കുമെന്ന് മന:ശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്, അതായത് മരങ്ങൾക്ക് രോഗശാന്തി നൽകാനും ,  മാനസിക ക്ഷീണം കുറയ്ക്കുകയും ചെയ്ത് നമ്മുടെ ഉള്ളിൽ സർഗ്ഗത്മകതയും ശാന്തതയും പ്രദാനം ചെയ്യുന്നു മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് നിരവധി ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നു (കമ്മ്യൂണിറ്റി പങ്കാളിത്തം). സർക്കാർ, സംഘടനകൾ, വനംവകുപ്പ് എന്നിവ അവബോധം വ്യാപിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കി...

ഇല ജൂനിയേഴ്സ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

Image
ഇല ജൂനിയേഴ്സ്  ഭാരവാഹികളെ തെരഞ്ഞെടുത്തു  കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ ഇല നേച്ചർ ക്ലബ് കുട്ടികൾക്കായി രൂപീകരിച്ചിരിക്കുന്ന ഇല ജൂണിയേഴ്സിൻ്റെ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ വരും തലമുറയിലെയ്ക്ക് പകർന്ന് നൽകുന്നതിനാണ് ഇല കുട്ടകൾക്കായി ഇത്തരം ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. ഇല ജൂനിയേഴ്സ് ഭാരവാഹികൾ പ്രസിഡൻ്റ് :- ഫാത്തിമ ഫിദ  മലപ്പുറം, സെക്രട്ടറി :- മെൽവിൻ ജോസ് ബെന്നി ഇടുക്കി., കോർഡിനേറ്റർ :- നന്ദന കെ.കെ , കണ്ണൂർ. വൈസ് പ്രസിഡൻറ് :- അഭിനന്ദ് എം, കണ്ണൂർ. ജോ: സെക്രട്ടറി :- ശ്രുതിക എ ടി.എറണാകുളം. മാഗസിൻ എഡിറ്റർ : - സാറാ യാസ്മിൻ ടി പി, മലപ്പുറം. എഡിറ്റോറിയൽ ബോർഡ് :- നവിതാ വി ഷിബു ,ഇടുക്കി. ദേവനന്ദ അനീഷ് ,ഇടുക്കി. ഫാത്തിമ സന ,മലപ്പുറം. അനന്യ രാജേഷ് ,മലപ്പുറം. എഡിറ്റോറിയൽ ബോർഡ്:- സർഗ്ഗ ടി, 'മലപ്പുറം. അനാമിക കെ, കാസർഗോഡ്. അതുല്യ ജിജി, ഇടുക്കി. ആൽവിനാ ജോഷി, ഇടുക്കി. അഷ്‌നാ മോൾ സി.ജെ ,ഇടുക്കി. മിൻഹാ ഫാത്തിമ ,മലപ്പുറം. പാർവ്വതി ബിജു, ഇടുക്കി.. നേതൃനിരയിലേക്ക്  കടന്നുവന്ന എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ!!

‘ജീവാമൃതം’ കീശയ്ക്കും കൃഷിക്കും,മാസ വരുമാനം 12000 രൂപ

Image
‘ജീവാമൃതം’ കീശയ്ക്കും കൃഷിക്കും,മാസ വരുമാനം 12000 രൂപ കടപ്പാട് Manorama Online ബോബി തച്ചാമറ്റം July 04, 2021 08:42 AM. മീനങ്ങാടി പോളിടെക്നിക്കിൽ നിന്നു അധ്യാപകനായി വിരമിച്ചശേഷം കൃഷിയും വീട്ടുകാര്യങ്ങളുമായി കഴിയുന്നതിനിടെയാണ് വയനാട് കൽപ്പറ്റ സ്വദേശി സദാശിവന്റെ ജീവിതത്തിലേക്ക് 2020ൽ കോവിഡ് പ്രതിസന്ധി എത്തിയത്. ആ സമയത്ത് ആരോഗ്യസംരക്ഷണത്തിനായിരുന്നു പ്രഥമ പരിഗണന. യോഗയും മെഡിറ്റേഷനും ശീലിച്ചു. ഭക്ഷണനിയന്ത്രണം നടപ്പിലാക്കി. ലോക്ഡൗൺ നീണ്ടതോടെ വിരസത ഒഴിവാക്കാൻ കൃഷിയിലേക്ക് ശ്രദ്ധതിരിച്ചു. സന്തോഷം മനസിന്റെ വരുമാനം ‘‘പെൻഷനായശേഷം സ്വന്തം പുരയിടത്തിൽ കൃഷികാര്യങ്ങളിൽ ഏർപ്പെടാറുണ്ടായിരുന്നുവെങ്കിലും കോവിഡും ലോക്ഡൗണും തുടർന്നപ്പോൾ മുന്നിൽ ഒരു അനിശ്ചിതത്വമായിരുന്നു. സാമ്പത്തിക വരുമാനമെന്നതിനൊപ്പം ശരീരത്തിനും മനസിനും സന്തോഷം പകരുന്നവിധം ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം.’’സദാശിവൻ പറയുന്നു.  പഠിച്ചതും പഠിപ്പിച്ചതും മെക്കാനിക്കൽ എഞ്ചിനീയറിങ്ങായിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ മനസ് ഒരു നാട്ടിൻപുറത്തുകാരന്റേതായിരുന്നു. വിഷമയമായ പച്ചക്കറികൾക്കും പഴവർഗങ്ങൾക്...

100 കിലോമീറ്റർ നീളവും 370 കിലോമീറ്റർ വീതിയും; സൂര്യനരികിലേക്ക് പാഞ്ഞെത്തുന്നത് മെഗാകോമറ്റ്!

Image
100 കിലോമീറ്റർ നീളവും 370 കിലോമീറ്റർ വീതിയും; സൂര്യനരികിലേക്ക് പാഞ്ഞെത്തുന്നത് മെഗാകോമറ്റ്! ഇത്രകാലം സൗരയൂഥത്തിൽ കാണപ്പെട്ടതിനേക്കാളൊക്കെ വലുപ്പമേറിയ ഒരു വാൽനക്ഷത്രം സൂര്യനു സമീപത്തേക്ക് എത്തുന്നെന്നു ശാസ്ത്രജ്ഞർ. സൗരയൂഥത്തിന്റെ പുറം മേഖലയായ ഊർട്ട് ക്ലൗഡിൽ നിന്നാണു 2014 യുഎൻ 271 എന്നു പേരിട്ടിരിക്കുന്ന വാൽനക്ഷത്രത്തിന്റെ വരവ്. 100 കിലോമീറ്റർ നീളവും 370 കിലോമീറ്റർ വീതിയുമുള്ള വാൽനക്ഷത്രത്തിന്റെ ഭീകര ആകാരം കാരണം മെഗാ റോക്കറ്റ് എന്നാണു ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. യുഎസിലെ പെൻസിൽവേനിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരായ പെഡ്രോ ബെർണാഡിനെല്ലി, ഗാരി ബേൺസ്റ്റീൻ എന്നിവരാണ് ഇതിനെ കണ്ടെത്തിയത്. ആറുലക്ഷം വർഷങ്ങൾ കൂടുമ്പോൾ ഈ വാൽനക്ഷത്രം ഇങ്ങനെ യാത്ര പുറപ്പെടുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഈ പതിറ്റാണ്ടിന്റെ വാൽനക്ഷത്രമായും ഇതിനെ ശാസ്ത്രജ്ഞർ തിരഞ്ഞെടുത്തിട്ടുണ്ട്. സൗരയൂഥത്തിന്റെ അതിർത്തിയെന്നൊക്കെ വിശേഷിപ്പിക്കാവുന്ന മേഖലയാണു ഊർട്ട് ക്ലൗഡ്. സൂര്യനിൽ നിന്ന് ഒരു പ്രകാശവർഷമകലെ തുടങ്ങുന്ന മേഖല, സൂര്യനും അടുത്ത നക്ഷത്രമായ പ്രോക്സിമ സെഞ്ച്വറിയും തമ്മിലുള്ള ദൂരത്തിന്റെ മൂന്നിലൊന്നു വരെ വ്യാപിച്ചു നിൽക...

മനുഷ്യചരിത്രം മാറ്റിയെഴുതാൻ പോകുന്ന ഫോസിൽ

Image
മനുഷ്യചരിത്രം മാറ്റിയെഴുതാൻ പോകുന്ന ഫോസിൽ   *********************************  ഈയിടെ ഇന്ത്യനീഷ്യൻ ദീപ് കളിലൊന്നിൽ നിന്നും കണ്ടെടുത്ത മനുഷ്യ ഫോസിൽ ശാസ്ത്രെഞന്മാരെ ഞെട്ടിച്ചിരിക്കുകയാണ് .മനുഷ്യചരിത്രം തന്നെ മാറ്റിയെഴുതേണ്ടി വരുമോയെന്നാണ് സംശയം .13000വർഷം പഴക്കമുള്ള ഈ സ്ത്രീ ശരീരത്തിന് വെറും ഒരു മീറ്റർ മാത്രമേ പൊക്കമുള്ളു  .ഇതാണ് എല്ലാവരെയും കുഴക്കുന്നത് .ഇത്രയും വലിപ്പം കുറഞ്ഞ ശരീരം മനുഷ്യ ചരിത്രത്തിലെ ഏത് പരിണാമ ഘട്ടത്തിൽ പെടുമെന്ന് ഒരു പിടിയുമില്ല .കൂടുതൽ തെളിവുകൾ കണ്ടെത്തുന്നത്തോടെ മനുഷ്യ വംശ ചരിത്രപുസ്തകം തിരുത്തി എഴുതേണ്ടി വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് .നരവംശ ശാസ്ത്രത്തിലെ പല അടിസ്ഥാന ധാരണകളെയും വെല്ലുവിളിക്കുന്ന ഈ ഫോസിലിന് ശാസ്ത്രെഞ്ഞർ ഇട്ടിരിക്കുന്ന പേര് ' എബു 'എന്നാണ് .എബുവിന്റ തലയോട്ടിയും എല്ലിൻകഷണങ്ങളും കൂടാതെ ആറോളം പേരുടെ എല്ലിൻകഷണങ്ങളും ഗുഹയിൽ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട് .എല്ലാം കുള്ളന്മാർ തന്നെയാണ് .മാത്രമല്ല അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം ഇന്നത്തെ ആനയുടെ മുതുമുത്തച്ഛൻ എന്ന് കരുതുന്ന  ഒരു കുള്ളനാനയുടെ അവശിഷ്ടവും കിട്ടിട്ടുണ്ട...

വിഴിഞ്ഞം അടിമലത്തുറയില്‍ നായയെ അടിച്ചു കൊന്ന സംഭവം: പതിനേഴുകാരനടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു

Image
വിഴിഞ്ഞം അടിമലത്തുറയില്‍ നായയെ അടിച്ചു കൊന്ന സംഭവം: പതിനേഴുകാരനടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു അടിമലത്തുറ കടല്‍ത്തീരത്ത് വളര്‍ത്തുനായയെ ചൂണ്ടയില്‍ കൊളുത്തി കെട്ടിയിട്ടശേഷം അതിക്രൂരമായി അടിച്ച് കൊന്ന ശേഷം കടലിലെറിഞ്ഞ സംഭവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസ് 17 കാരനടക്കം മൂന്ന് പേരെ അറസ്റ്റുചെയ്തു. അടിമലത്തുറ സ്വദേശികളായ സുനില്‍(22), സില്‍വസ്റ്റര്‍(20) എന്നിവരെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 17 കാരനെയുമാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. അടിമലത്തുറ സ്വദേശി സോണി വളര്‍ത്തുന്ന ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട എട്ടുവയസ്സുളള ആണ്‍ നായ ബ്രൂണോയെയാണ് മൂന്നംഗ സംഘം അടിച്ചു കൊന്നത്. ഇവരുടെ സഹോദരന്‍ ക്രിസ്തുരാജാണ് നായയെ പരിപാലിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. മീന്‍പിടിത്ത തൊഴിലാളിയായ സുനിലിന്റെ കടല്‍ത്തീരത്ത് വച്ചിരിക്കുന്ന വളളത്തിനടിയിലാണ് പലപ്പോഴും ഈ നായ(ബ്രൂണോ) കിടക്കുന്നത്. പലപ്പോഴും ഈ നായ ഇവിടെ കിടക്കുന്നതില്‍ സുനില്‍ വീട്ടുകാരോട് ഇത് സംബന്ധിച്ച് വഴക്കുണ്ടാക്കുമായിരുന്നു. തിങ്കളാഴ്ച്ച വീട്ടുകാര്‍ പുറത്ത് പോയനേരം നായ കെട്ടഴിച്ചോടി തീരത്ത് വച്ചിരുന്ന സുനിലിന്റെ വളളത്തിനടിയിലെത്തി കി...

മഞ്ഞില്ലാത്ത, മഴക്കാടുകൾ നിറഞ്ഞ അന്റാർട്ടിക്ക, ഭൂപ്രകൃതി ന്യൂസീലന്‍ഡിലേതിനു സമാനം; അമ്പരന്ന് ഗവേഷക ലോകം!

Image
മഞ്ഞില്ലാത്ത, മഴക്കാടുകൾ നിറഞ്ഞ അന്റാർട്ടിക്ക, ഭൂപ്രകൃതി ന്യൂസീലന്‍ഡിലേതിനു സമാനം; അമ്പരന്ന് ഗവേഷക ലോകം! പച്ചപ്പ് മൂടിയ, ചതുപ്പ് നിലങ്ങളാലും തടാകങ്ങളാലും നിറഞ്ഞ ഒരു അൻറാര്‍ട്ടിക്ക. ഇന്നത്തെ മഞ്ഞുമൂടിയ ഭൂഖണ്ഡവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്തരം ഒരു അന്‍റാര്‍ട്ടിക്കയെക്കുറിച്ചു സങ്കല്‍പ്പിക്കുകയെന്നത് അത്ര എളുപ്പമാകില്ല. എന്നാല്‍ ഇന്നു കാണുന്ന അന്‍റാര്‍ട്ടിക്ക 90 ദശലക്ഷം വര്‍ഷം മുന്‍പ് ഈ രൂപത്തിലെ ആയിരുന്നില്ലെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. അന്‍റാര്‍ട്ടിക്കയിലെ മണ്ണിന്‍റെ സാംമ്പിളുകളില്‍ നടത്തിയ പഠനത്തിലാണ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അന്‍റാര്‍ട്ടിക്കയുടെ സ്ഥിതിയെക്കുറിച്ചുള്ള സൂചനകള്‍ ഗവേഷകര്‍ക്കു ലഭിച്ചത്.  പശ്ചിമ അന്‍റാര്‍ട്ടിക്കില്‍ നിന്നുള്ള മണ്ണിന്‍റെ സാംപിളുകളാണ് ഗവേഷകര്‍ ഈ പഠനത്തിനായി ഉപയോഗിച്ചത്. അന്‍റാര്‍ട്ടിക്കിലെ താഴേത്തട്ടിലുള്ള പാളികളില്‍ നിന്നാണ് പുരാതന കാലത്തെ മണ്ണിന്‍റെ അംശം ഗവേഷകര്‍ കണ്ടെടുത്തത്. ഇപ്പോള്‍ ന്യൂസീലന്‍ഡില്‍ നിലനില്‍ക്കുന്നതിന് സമാനമായ ഭൂപ്രകൃതി ആയിരിക്കാം അന്ന് അന്‍റാര്‍ട്ടിക്കിലുണ്ടായിരുന്നത് എന്നാണ് ഈ സാംപിളുകളില...

സൗരയൂഥത്തിലെ ഭൂമിയുടെ അയൽക്കാർ..

Image
ഭൂമിയോട് ഏറ്റവുമടുത്തുള്ള ഗ്രഹം ശുക്രനാണ് ഭൂമിയോട് ഏറ്റവുമടുത്തുളള ഗ്രഹം. വലിപ്പത്തിൽ ഭൂമിയോടുളള സാദൃശ്യം കണക്കിലെടുത്ത് ശുക്രനെ 'ഭൂമിയുടെ അപ രൻ' എന്നു വിളിക്കാറുണ്ട്. ശുക്രന് സൂര്യനെ ഒരു തവണ് വലം വയ്ക്കാൻ 224.7 ഭൂമിയിലെ ദിവസം വേണം. എന്നാൽ ഒരു തവണ സ്വയം ഭ്രമണത്തിന് ഭൂമിയിലെ 243 ദിവസങ്ങൾ വേണം. അതുകൊണ്ട് ശുക്ര നിൽ ദിവസത്തിന്, വർഷത്തേക്കാൾ ദൈർഘ്യമുണ്ട്. ഏറ്റവും ചൂട് കൂടിയ ഗ്രഹവും ശുകൻ തന്നെ. ചന്ദ്രൻ / Moon ഭൂമിയുടെ ഏകസ്വാഭാവിക ഉപഗ്രഹമാണ് ചന്ദ്രൻ. 'ലൂണ'യെന്നാണ് ചന്ദ്രനെ ലാറ്റിനിൽ പറയുക. സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഉപഗ്രഹമാണിത്. 3,474.2  കിലോമീറററാണ് വ്യാസം. ഭൂമി യുടേതിന്റെ നാലിലൊന്ന് വരുമിത്. ഭൂകേന്ദ്രത്തിൽ നിന്ന് ചന്ദ്രകേന്ദ്രത്തി ലേക്കുളള അകലം 384,403 കിലോമീറ്ററാണ്. അത് ഭൂമിയുടെ വ്യാസ ത്തിന്റെ 30 മടങ്ങാണ്. ഗുരുത്വാകർഷണബലം ഭൂമിയിലുളളതിന്റെ ആറിലൊന്നാണ് ചന്ദ്രനിൽ. ഭ്രമണത്തിലെ പ്രത്യേകത കൊണ്ട് ഭൂമിയിൽ നിന്നു നോക്കിയാൽ ചന്ദ്രന്റെ ഒരു വശമേ ദൃശ്യമാകൂ. മറു വശത്തിന്റെ ദൃശ്യങ്ങൾ ആദ്യ മായി പകർത്തിയത് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച 'ലൂണ -3 ' വാഹനമാണ്; 1959-ൽ മനുഷ്യ...