Posts

മൺമറഞ്ഞ മാമ്മോത്തുകളെ തിരികെ കൊണ്ടുവരാൻ ശ്രമം; ഗവേഷണത്തിനെതിരെ വൻ വിമർശനം!

Image
മനോരമ Image Credit: Shutterstock       ചരിത്രാതീതകാലത്ത് മൺമറഞ്ഞു പോയ വമ്പൻ ജീവികളാണ് മാമ്മോത്തുകൾ. 13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകകളുമുള്ള ഇവ ആനകളുടെ കുടുംബത്തിൽ പെട്ടവയുമാണ്. ഇരുപത്തിയഞ്ച് വർഷം മുൻപ് തുടങ്ങി 11,000 വർഷം മുൻപ് അവസാനിച്ച പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ പ്രബലജീവികളായ ഇവ ഓസ്ട്രേലിയയും തെക്കേ അമേരിക്കയും ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ സൈബീരിയയിലും മറ്റ് ഉത്തരധ്രുവ–സമീപ മേഖലകകളിലുമുണ്ടായിരുന്നു വൂളി മാമ്മത്തുകളാണ് ഈ വൻജീവികളിൽ ഏറെ പ്രശസ്തം. ഒട്ടേറെ നോവലുകളിലും ഐസ് ഏജ് പരമ്പര ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലും മാമ്മോത്തുകൾ കഥാപാത്രങ്ങളായി. മാമ്മോത്തുകൾ പിൽക്കാലത്ത് വംശനാശം വന്ന് ഭൂമിയിൽ നിന്നു തുടച്ചുനീക്കപ്പെടുകയായിരുന്നു. ഇവയുടെ വംശനാശത്തിന് ഭക്ഷണദൗർലഭ്യം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യരുടെ അമിതമായ വേട്ടയാടൽ തുടങ്ങി പല കാരണങ്ങൾ പറയപ്പെടുന്നു. റഷ്യയിൽ ആർട്ടിക് സമുദ്രവുമായി തീരം പങ്കിടുന്ന വ്രാൻഗൽ ദ്വീപിലായിരുന്നു ലോകത്തിലെ അവസാനത്തെ മാമ്മോത്തുകൾ ഉണ്ടായിരുന്നത്. 4000 വർഷങ്ങൾക്കു മുൻപ് ഇവയും ചത്തൊടുങ്ങിയതോടെ ഭൂമിയിലെ മ...

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂന മർദ്ദം രൂപപ്പെട്ടു: ഈ മാസത്തിലെ നാലാമത്തെ ന്യൂനമർദ്ദം

Image
By Web Team First  സെപ്റ്റംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമാണിത്. ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൻ്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 25 മുതൽ 28 വരെ മഴ സജീവമാകാൻ സാധ്യതയുണ്ട്. കൊച്ചി: മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ചു പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദ്ദരുടെ പ്രവചനം. സെപ്റ്റംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമാണിത്. ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൻ്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 25 മുതൽ 28 വരെ മഴ സജീവമാകാൻ സാധ്യതയുണ്ട്. മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. കാലാവസ്ഥ പ്രക്ഷുബ്ധമാവാനുള്ള സാധ്യത മുൻനിർത്തി സെപ്തംബർ 27 മുതൽ 28 വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ  മണിക്കൂറിൽ 45 മുതൽ 55  കി.മീ വരെ വേഗതയിൽ വീശ...

ലോകം കൂട്ടവംശനാശ ലക്ഷണം കാണിച്ചു തുടങ്ങിയെന്ന് പഠനം, ശുദ്ധജലസ്രോതസ്സുകൾ വിഷസൂപ്പാകുന്നു

Image
# ശാസ്ത്ര പരിസ്ഥിതി ഡെസ്ക് സബർമതി നദിയിൽ പടർന്നു പിടിച്ച ആൽഗെ നീക്കം ചെയ്യുന്ന തൊഴിലാളികൾ |AP       സിഡ്നി: ഭൂമുഖത്ത് ഇതുവരെ അരങ്ങേറിയതിൽ ഏറ്റവും ഭീതിജനകമായ ഏടാണ് പെർമിയൻ യുഗത്തിന്റെ അന്ത്യത്തിൽ, ഏതാണ്ട് 25.2 കോടി വർഷം മുമ്പുണ്ടായ ജീവജാതികളുടെ കൂട്ടവംശനാശം. അതിനിടയാക്കിയത് അതിഭീമൻ അഗ്നിപർവ്വത സ്ഫോടനങ്ങളും, അതിന്റെ ഫലമായി ഭൗമാന്തരീക്ഷത്തിലുണ്ടായ കാർബൺ ഡയോക്സയിഡ് (CO2) വ്യാപനവുമാണ്. ഹരിതഗൃഹവാതകമായ CO2 കണക്കില്ലാതെ അന്തരീക്ഷത്തിൽ വ്യാപിച്ചപ്പോൾ ഭൂമിയുടെ താപനില ഉയർന്നു. അങ്ങനെയുണ്ടായ ആഗോളതാപനത്തിൽ കരയിലും കടലിലും കഴിഞ്ഞിരുന്ന ജീവികളിൽ വലിയൊരു പങ്ക് തുടച്ചുനീക്കപ്പെട്ടു. ഇത്തരത്തിലുള്ള കൂട്ടവംശനാശ സന്ദർഭങ്ങളിലെല്ലാം തടാകങ്ങളിലും പുഴകളിലും വലിയ തോതിൽ വിഷാണുവ്യാപനം ഉണ്ടായിട്ടുണ്ടെന്ന് പുതിയൊരു പഠനം മുന്നറിയിപ്പ് നൽക്കുന്നു. ഓസ്ട്രേലിയ കേന്ദ്രമായി ഒരു അന്തരാഷ്ട്രസംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. താപനം മൂലം ബാക്ടീരിയ, ആൽഗെകൾ എന്നിവയുടെ ശുദ്ധജലത്തിലെ വർധന ആയിരക്കണക്കിന് വർഷം നീണ്ടുനിന്നതായി പഠനം പറയുന്നു.  നേച്ചർ കമ്മ്യൂണിക്കേഷനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പെർമിയൻ നാ...

തത്തകളുടെ കൊത്ത് കിട്ടി അലറിക്കരഞ്ഞ് ജര്‍മ്മന്‍ ചാന്‍സിലര്‍ ഏൻജല മെർക്കല്‍; സംഭവിച്ചത്.!

Image
By Web Team First  പടിഞ്ഞാറന്‍ പൊമെറിയനിലെ ഈ പക്ഷി സങ്കേതത്തില്‍ വച്ച് നിരവധി പക്ഷികളെ കയ്യിലും ചുമലിലും വച്ച് ചിത്രം എടുക്കാനുള്ള ശ്രമമാണ് പക്ഷിയുടെ കൊത്ത് കൊണ്ടത്.  ബര്‍ലിന്‍:  ജര്‍മ്മന്‍ ചാന്‍സിലര്‍ ഏൻജല മെർക്കലിനെ (Angela Merkel) പക്ഷി സങ്കേതം സന്ദര്‍ശിക്കുന്നതിനിടെ തത്തകള്‍ കൊത്തി. കാര്യമായ പരിക്കൊന്നും ഇല്ലെങ്കിലും ജര്‍മ്മന്‍ രാഷ്ട്രതലൈവിയുടെ പക്ഷിയുടെ കൊത്ത് കൊണ്ട് കരയുന്ന ഫോട്ടോ വൈറലാണ്. മാര്‍ലോ ബേര്‍ഡ് പാര്‍ക്ക് (Bird Park)  സന്ദര്‍‍ശനത്തിനിടെയാണ് സംഭവം. ഏൻജല മെർക്കലിന്‍റെ നിയോജക മണ്ഡലമായ മെക്കലന്‍ബര്‍‍ഗിലാണ് (Mecklenburg) ഈ പക്ഷി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.  പടിഞ്ഞാറന്‍ പൊമെറിയനിലെ ഈ പക്ഷി സങ്കേതത്തില്‍ വച്ച് നിരവധി പക്ഷികളെ കയ്യിലും ചുമലിലും വച്ച് ചിത്രം എടുക്കാനുള്ള ശ്രമമാണ് തത്തകളുടെ കൊത്ത് കൊണ്ടത്. ഓസ്ട്രേലിയന്‍ റെയിന്‍ബോ ലോറികീറ്റ് എന്ന തത്തകളാണ് ജര്‍മ്മന്‍ ചാന്‍സിലര്‍ കൈയ്യിലെടുത്തത്. ആറോ ഏഴോ തത്തകളെ കയ്യിലെ ബൗളില്‍ ആഹാരം വച്ച് ആകര്‍ഷിച്ച് കയ്യിലിരുത്തി ഫോട്ടോ എടുക്കാനായിരുന്ന ശ്രമം. എന്നാല്‍ കയ്യില്‍ കയറിയിരുന്ന റെയിന്...

വളർത്തുനായയെ തട്ടിക്കൊണ്ടുപോയി കുരങ്ങൻ ബന്ദിയാക്കിയത് മൂന്ന് ദിവസം, ഒടുവിൽ?

Image
തട്ടിക്കൊണ്ടുപോകലും ബന്ദിയാക്കി വയ്ക്കലുമൊക്കെ മനുഷ്യരുടെ ഇടയിൽ മാത്രമുള്ളതാണെന്നാണ് നാം കരുതിയത്. എന്നാൽ ആ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചിരിക്കുകയാണ് മലേഷ്യയിലെ ഒരു കുരങ്ങ്. തമൻ ലസ്താരി പുത്ര എന്ന പ്രദേശത്തുനിന്നും രണ്ടാഴ്ച പ്രായമുള്ള വളർത്തുനായയെയാണ് കുരങ്ങ് തട്ടിക്കൊണ്ടുകൊണ്ടുപോയി മൂന്നുദിവസം ബന്ദിയാക്കി വച്ചത്. സരൂ എന്ന് വിളിപ്പേരുള്ള നായ്ക്കുട്ടിയെ തട്ടിയെടുത്ത കുരങ്ങ് നേരെ ഇലക്ട്രിക് പോസ്റ്റിലേക്കാണ് ചാടിക്കയറിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ കുരങ്ങിന്റെ പക്കൽനിന്നും നായ്ക്കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ സ്വന്തം കുഞ്ഞിനെയെന്നപോലെ നായയെ ശരീരത്തോട് ചേർത്ത് അടക്കിപ്പിടിച്ചായിരുന്നു കുരങ്ങന്റെ ഇരിപ്പ്. നായ്ക്കുട്ടിയാകട്ടെ രക്ഷപ്പെടാൻ തന്നാലാവുന്ന പോലെ ശ്രമിക്കുന്നുമുണ്ടായിരുന്നു. എന്നാൽ കുരങ്ങനോളം ശക്തിയില്ലാത്തതിനാൽ രക്ഷപ്പെടാൻ സാധിച്ചതുമില്ല. തട്ടിയെടുത്ത നായ്ക്കുട്ടിയെ ഉപദ്രവിക്കാനുള്ള പ്രവണത കുരങ്ങ് പ്രകടിപ്പിച്ചില്ല. ഇലക്ട്രിക് ലൈനിൽ നിന്നു നേരെ ഒരു മരത്തിലേക്കാണ് കുരങ്ങ് ചാടിയത്. കൂടുതൽ ആളുകൾ ഇവിടേക്കെത്തിയതോടെ നായയുമായി വനത്തിനുള്ളിലേക്ക് പോവ...

ഒട്ടകസിംഹം, കോഴിക്കുറുക്കന്‍; വാഹനങ്ങളിലെ രൂപമാറ്റം ഇതിലും സിംപിളായിട്ടെങ്ങനെ പറയും ഗയ്‌സ്

Image
# ഷിഹാബുദ്ദീന്‍ കാളികാവ് മോട്ടോര്‍ വാഹന വകുപ്പ് പങ്കുവെച്ച ചിത്രം       ആ ടിന്റെ തലയുള്ള താറാവ്, കോഴിത്തലവെച്ച കുറുക്കൻ, മുയലിന്റെ ഉടലുള്ള പക്ഷി...ജീവികൾക്ക് വിചിത്രമായ രൂപമാറ്റം സംഭവിച്ചാൽ എങ്ങനെയുണ്ടാകും. സമാനമാണ് വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയാലും. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനെതിരായ ബോധവത്കരണ വീഡിയോയിലാണ് ഈ വിചിത്രരൂപികൾ. മോട്ടോർവാഹന വകുപ്പാണ് ഈ വീഡിയോക്കു പിന്നിൽ. എന്തുകൊണ്ടാണ് വാഹനങ്ങളിൽ രൂപമാറ്റം വരുത്തരുതെന്നു നിഷ്കർഷിക്കുന്നതെന്നു വിശദമാക്കുന്നതാണ് വീഡിയോ. വർഷങ്ങളുടെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെയാണ് വാഹനങ്ങൾ രൂപകല്പന ചെയ്യുന്നത്. രൂപമാറ്റം അപകടങ്ങൾക്കു കാരണമാകുമെന്നും വീഡിയോ വ്യക്തമാക്കുന്നു. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് (എ.ഐ.എസ്.) പ്രകാരമാണ് വാഹനം രൂപകല്പനചെയ്യുന്നത്. കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരം നിലവിൽവന്ന സാങ്കേതിക സ്ഥിരംസമിതിയും എ.ഐ.എസ്. സ്റ്റാൻഡിങ് കമ്മിറ്റിയും ചേർന്നാണ് വാഹനങ്ങളുടെ മോഡലുകൾ അംഗീകരിക്കുന്നത്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഓട്ടോമോട്ടീസ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് വാഹനങ്ങളുടെ മോഡലുകൾ ഔദ്യേ...

ആരുമറിഞ്ഞില്ല! ഒരു വമ്പൻ ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോയി

Image
Representative image. Photo Credits: Dotted Yeti/ Shutterstock.com       32 നിലക്കെട്ടിടത്തിന്റെ അത്ര വലുപ്പം വരുന്ന ഒരു വമ്പൻ ഛിന്നഗ്രഹം കഴിഞ്ഞയാഴ്ച ഭൂമിക്കു തൊട്ടരികിലൂടെ കടന്നു പോയി. നാസ ഉൾപ്പെടെ ലോകത്തെ പ്രമുഖ ജ്യോതിശാസ്ത്ര, ബഹിരാകാശ, വാനനിരീക്ഷണ സ്ഥാപനങ്ങൾക്കൊന്നും ഇതു കണ്ടെത്താൻ പറ്റിയില്ല.2021 എസ് ജി എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം സൂര്യനിൽ നിന്നു ഭൂമിയിലേക്കുള്ള ദിശയിലാണ് വന്നത്. കടുത്ത സൂര്യപ്രകാശത്താൽ ഇതിനെ കണ്ടെത്താൻ കഴിഞ്ഞില്ല.  ഭൂമിക്കും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ പകുതി ദൂരം ഭൗമനിരപ്പിൽ നിന്നു പാലിച്ചാണ് ഈ ഛിന്നഗ്രഹം കടന്നുപോയത്. ഗ്രീൻലാൻഡിനും കാനഡയ്ക്കും മുകളിലൂടെയായിരുന്നു ഇതിന്റെ സഞ്ചാരപഥം. ഈ മാസം തന്നെ ഇതു രണ്ടാമത്തെ തവണയാണ് ഇത്തരമൊരു ഛിന്നഗ്രഹം കടന്നുപോകുന്നത്. സെപ്റ്റംബർ ഏഴിനു അരിസോണയിലുള്ള ജ്യോതിശ്ശാസ്ത്രജ്ഞർ 2021 ആർഎസ്2 എന്ന ഛിന്നഗ്രഹം ഇതേ ദിശയിൽ വന്നൊരു ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നുപോകുന്നതു ശ്രദ്ധിച്ചു. തൊട്ടടുത്തെത്തിയ ശേഷമാണ് അവർക്ക്  ഇതിനെ കാണാൻ കഴിഞ്ഞത്. ഇതൊരു ചെറിയ ഛിന്നഗ്രഹമായിരുന്നു, ഭൂമിയിലേക്കു പതിച്ചിരുന്നെങ്കിൽ പോലു...

മൂന്നാറിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌; ഉഷാറായി ടൂറിസം മേഖല

Image
മൂന്നാർ > ടൂറിസത്തിന് ഉണർവേകി മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ വരവ് തുടങ്ങി. അടച്ചുപൂട്ടലിന് പൂർണമായി ഇളവ് വരുത്തിയതോടെ മൂന്നാറിലെ വിവിധ വിനോദകേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കാണ്‌. സംസ്ഥാനത്തിനകത്തുള്ളവരാണ് കൂടുതലായും എത്തുന്നത്‌.   ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവർ ടോപ് സ്റ്റേഷൻ വ്യൂ പോയിന്റ്‌, വട്ടവടയ്‌ക്ക്‌ സമീപമുള്ള കീഴാന്തൂർ വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശിച്ച്‌ മടങ്ങുകയാണ്‌. തിരക്ക് കൂടിയതോടെ വട്ടവടയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിനും കാരണമായി. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ പേരുമെത്തുന്നത്‌. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന ടൂറിസം മേഖല സഞ്ചാരികളുടെ വരവോടെ ഉഷാറായി. റിസോർട്ടുകളിലും കോട്ടേജ്, ഹോംസ്റ്റേ എന്നിവിടങ്ങളിലും പതിയെ ജീവൻ വച്ചുതുടങ്ങി.   അടഞ്ഞുകിടന്ന ഹോട്ടലുകളെല്ലാം തുറന്നു. ടൂറിസത്തെ മാത്രം ആശ്രയിച്ച്‌ കഴിഞ്ഞ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്‌, രാജമല തുടങ്ങിയ വിനോദകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് കച്ചവടക്കാർക്കും സഞ്ചാരികളുടെ വരവ് ആശ്വാസമായി.

മോദിയുടെ സമ്മാനപ്പെട്ടിയിൽ ഇന്ത്യയുടെ പൈതൃക പെരുമ..

മോദി യുഎസ്സിലെത്തിയത് പെട്ടിനിറയെ സമ്മാനവുമായി; കമല ഹാരിസിന് സമ്മാനിച്ചത് ഗുലാബി മീനാകരി ചെസ്സ് Photo: ANI       വാഷിങ്ടൺ: ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നേരേന്ദ്ര മോദി അമേരിക്കയിലാണ്. വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം മൂന്നരയോടെയാണ് എയർ ഇന്ത്യ വൺ വിമാനത്തിൽ മേരിലാൻഡിലെ ജോയിന്റ് ബേസ് അൻഡ്രൂസ് വ്യോമതാവളത്തിൽ മോദി ഇറങ്ങിയത്. സന്ദർശനത്തിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ക്വാഡ് രാഷ്ട്ര നേതാക്കളായ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാന പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവരുമായി മോദി വെവ്വേറെ ചർച്ചകൾ നടത്തി. നേതാക്കൾക്ക് കൈ നിറയെ സമ്മാനവുമായാണ് പ്രധാനമന്ത്രി യുഎസിൽ എത്തിയിരിക്കുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി സമ്മാനിച്ചത് കമലയ്ക്ക് ഒരു ഗുലാബി മീനാകരി ചെസ്സ് സെറ്റായിരുന്നു. ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായി എത്തിയതിന്റെ സന്തോഷം ഇന്ത്യയിലും പ്രതിഫലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ പൂർവ്വികരുടെ ഓർമ്മകളുണർത്തുന്ന സമ്മാനം കൂടി മോദി കമല ഹാരിസിന് നൽകിയിരിക്കുന്നത്. കമല ഹാരിസിന്റെ മുത്തച്ഛൻ പി...