2500 വർഷങ്ങൾക്ക് മുമ്പ് നൈൽ നദിയുടെ തീരത്ത് വളരെ സമ്പന്നമായ ഒരു നഗരം ഉണ്ടായിരുന്നു.

ഹെർക്കുലീസിനോടുള്ള ബഹുമാനാർത്ഥം ഗ്രീക്കുകാർ ഈ നഗരത്തെ "ഹെറാക്ലിയോൺ" എന്നാണ് നാമകരണം ചെയ്തത്. നഗരത്തിന്റെ യഥാർത്ഥ ഈജിപ്ഷ്യൻ പേര് "തോണിസ്" എന്നും ആയിരുന്നു.....  ഈ നഗരം ചില പുരാതന ഗ്രന്ഥങ്ങളിലും അപൂർവ ലിഖിതങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. അതിന്റെ ഉത്ഭവം ബിസി 12 -ആം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു.., അവസാന ഫറവോമാരുടെ പതനവും അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്ത് കീഴടക്കിയ ഹെല്ലനിസ്റ്റിക് കാലഘട്ടത്തിന്റെ തുടക്കവുമായി ഈ നഗരം നില നിന്നതായി  കാണിക്കപ്പെടുന്നു. എന്നാലോ., ഏകദേശം 100 വർഷങ്ങൾക്കു ശേഷം  ഈ നഗരത്തെ  കടൽ വിഴുങ്ങിയതായുമാണ് കണക്കാക്കപ്പെടുന്നത്. അത് ഇന്നും ഒരു രഹസ്യമായി തുടരുന്നു.....  മൊറോക്കൻ വംശജനായ ഫ്രഞ്ച് അണ്ടർവാട്ടർ പുരാവസ്തു ഗവേഷകൻ ഫ്രാങ്ക് ഗോഡിയോയും സംഘവും നീണ്ട 5 വർഷത്തെ തിരച്ചിലിന് ശേഷം, നൂറ്റാണ്ടുകൾക്കിപ്പുറം ഈ നഗരത്തെ കുറിച്ചുള്ള അവശിഷ്ടങ്ങൾ ഈജിപ്ഷ്യൻ തീരത്തുനിന്നും ഏകദേശം 7 കിലോമീറ്റർ അകലെ അബോകിർ ബേയിൽ നിന്നും 1999 -ൽ കണ്ടുപിടിക്കപ്പെടുന്നതുവരേക്കും അതേകുറിച്ചുള്ള ഓർമകൾ ചരിത്ര ഗവേഷകർ മറന്നുപോയിരുന്നു...  ഒരു നാഗരികത മുഴുവൻ മുങ്ങുകയും കാലക്രമേണ മരവിക്കുകയും ചെയ്തു പോയെങ്കിൽ., സമുദ്രത്തിനടിയിൽ കണ്ടെത്തിയ വസ്തുക്കൾ നഗരത്തിന്റെ സമൃദ്ധിയും പ്രാധാന്യവും സൂചിപ്പിക്കുന്നതാണ്‌.  കണ്ടെത്തിയതാവട്ടെ ക്ലിയോപാട്രയുടെ പ്രതിമയും മുങ്ങിയ കൊട്ടാരത്തിന്റെ ഭാഗങ്ങളും,മറ്റ് കൂറ്റൻ പ്രതിമകളും.., ഒപ്പം ക്ഷേത്രങ്ങൾ, വീടുകൾ, ആഭരണങ്ങൾ, നാണയങ്ങൾ, ലിഖിതങ്ങൾ ഒക്കെയായിരുന്നു...  ഒരു വലിയ ക്ഷേത്രത്തിനുചുറ്റുമുള്ള കനാലുകൾക്കിടയിൽ ഓടിക്കൊണ്ടിരുന്ന  അന്താരാഷ്‌ട്ര വ്യാപാരത്തിന്റെ ഒരു വലിയ കേന്ദ്രമായിരുന്നു ഈ പുരാതന നഗരം.  ഇതോടൊപ്പം കണ്ടെത്തിയത് പുരാതന തുറമുഖമായ അലക്സാണ്ട്രിയയിലെ (പോർട്ടസ് മാഗ്നസ്) കിഴക്കൻ കനോപ്പസിന്റെയും ആന്റിർഹോഡോസിന്റെയും വെള്ളത്തിനടിയിലായ ഭാഗങ്ങൾ എന്നിവയാണ്.  ബിസി 450ൽ ഹെറോഡൊട്ടസ് തന്റെ കൃതിയിലൂടെ വിവരിച്ചതും ഇതിഹാസമെന്ന് കരുതപ്പെടുന്നതുമായ "ബാരിസ്" പോലുള്ള, ഇതുവരെ കണ്ടെത്തിയ പുരാതന കപ്പൽ അവശിഷ്ടങ്ങളുടെ ഏറ്റവും വലിയ ശേഖരവുമെല്ലാം തുടരന്വേഷണങ്ങളിൽ കണ്ടെത്താനായേക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!