12 അടിയോളം താഴ്ചയുള്ള സ്വർണഖനിയിൽ അകപ്പെട്ട് കുട്ടിയാന; മണ്ണിടിച്ച് രക്ഷപ്പെടുത്തി വനംവകുപ്പ്!

12 അടിയോളം താഴ്ചയുള്ള ഉപേക്ഷിക്കപ്പെട്ട സ്വർണഖനിയിൽ അകപ്പെട്ട കുട്ടിയാനയെ രക്ഷപ്പെടുത്തി വംവകുപ്പ്. ഒരുമാസം പ്രായമുള്ള ആനയാണ് വലിയ കുഴിയിൽ അകപ്പെട്ടത്. തമിഴ്നാട്ടിലെ മുതുമലയിലാണ് സംഭവം നടന്നത്. തുടർച്ചയായി ആനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ടതിനെ തുടർന്ന് ഗ്രാമവാസികളാണ് വനപാലകരെ വിവരമറിയിച്ചത്.
വലിയ കുഴിയുടെ അരികിലെ മണ്ണിടിച്ച് കളഞ്ഞാണ് വനപാലകർ കുട്ടിയാനയെ പുറത്തെത്തിച്ചത്. പുറത്തുവന്ന ആനക്കുട്ടിക്ക് ക്ഷീണമകറ്റാനായി ഗ്ലൂക്കോസും വെള്ളവും നൽകി. ഏറെ നേരത്തെ അന്വേഷണത്തിനു ശേഷമാണ് വനപാലകർ 7 ആനകളടങ്ങിയ ആനക്കൂട്ടത്തെ സമീപപ്രദേശത്തുനിന്നു കണ്ടെത്തിയത്. പിന്നീട് ആനക്കുട്ടിയെ ആനക്കൂട്ടത്തിനു സമീപമെത്തിച്ചു. ആനക്കൂട്ടത്തെ തിരിച്ചറിഞ്ഞ ആനക്കുട്ടി സംഘത്തിനൊപ്പം ചേർന്നതിനു ശേഷമാണ് വനപാലകർ മടങ്ങിയത്. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് വനപാലകരെ അഭിനന്ദിച്ചുകൊണ്ട് ആനക്കുട്ടിയുടെ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്.
Comments
Post a Comment