പുതുതായി കണ്ടെത്തിയ ഒരു ഛിന്നഗ്രഹത്തിന്റെ വേഗത കണ്ട് ഞെട്ടി ശാസ്ത്രലോകം.!

പുതുതായി കണ്ടെത്തിയ ഒരു ഛിന്നഗ്രഹത്തിന്റെ വേഗത കണ്ട് ഞെട്ടി ശാസ്ത്രലോകം.!

By Web TeamFirst 

ആഗസ്റ്റ് 13 ന് നടത്തിയ നിരീക്ഷണങ്ങളിലാണ് ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ചിലിയിലെ സെറോ ടൊലോലോ ഇന്റര്‍അമേരിക്കന്‍ ഒബ്‌സര്‍വേറ്ററിയിലെ വെക്ടര്‍ എം. ബ്ലാങ്കോ 4 മീറ്റര്‍ ടെലിസ്‌കോപ്പില്‍ സ്ഥാപിച്ചിട്ടുള്ള ഡാര്‍ക്ക് എനര്‍ജി ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ എടുത്തത്.
 

Fastest orbiting asteroid found in our solar system

പുതുതായി കണ്ടെത്തിയ ഒരു ഛിന്നഗ്രഹത്തിന്റെ വേഗത കണ്ട് അന്തം വിട്ട് ശാസ്ത്രലോകം. ഇത് സൂര്യനോട് ചേര്‍ന്നു നില്‍ക്കുന്നതാണെങ്കിലും ഭൂമിയേക്കാള്‍ വളരെ അടുത്താണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 2021 പിഎച്ച്27 എന്നറിയപ്പെടുന്ന ഈ ഛിന്നഗ്രഹം ഓരോ 113 ദിവസത്തിലും സൂര്യനുചുറ്റും ഒരു ഭ്രമണപഥം പൂര്‍ത്തിയാക്കുന്നു. സൂര്യനില്‍ നിന്നും ഏകദേശം 20 ദശലക്ഷം കിലോമീറ്റര്‍ അകലെയാണിതെന്നാണ് അനുമാനം. ഈ ബഹിരാകാശ ശിലയ്ക്ക് ഒരു ഛിന്നഗ്രഹത്തിനുള്ള ഏറ്റവും ചുരുങ്ങിയ പരിക്രമണ കാലഘട്ടം എന്ന വലിയ പ്രത്യേകതയുണ്ട്. ബുധനുശേഷം സൂര്യനു ചുറ്റുമുള്ള രണ്ടാമത്തെ ഏറ്റവും ചെറിയ ഭ്രമണപഥമാണിത്. ഭ്രമണപഥം പൂര്‍ത്തിയാക്കാന്‍ ബുധന് 88 ദിവസം എടുക്കും.

കാര്‍നെഗി ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സയന്‍സിലെ ജ്യോതിശാസ്ത്രജ്ഞനായ സ്‌കോട്ട് ഷെപ്പാര്‍ഡ്, ബ്രൗണ്‍ യൂണിവേഴ്‌സിറ്റി ജ്യോതിശാസ്ത്രജ്ഞരായ ഇയാന്‍ ഡെല്‍ അന്റോണിയോയും ഷെന്‍മിംഗ് ഫൂവും ആഗസ്റ്റ് 13 ന് നടത്തിയ നിരീക്ഷണങ്ങളിലാണ് ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ചിലിയിലെ സെറോ ടൊലോലോ ഇന്റര്‍അമേരിക്കന്‍ ഒബ്‌സര്‍വേറ്ററിയിലെ വെക്ടര്‍ എം. ബ്ലാങ്കോ 4 മീറ്റര്‍ ടെലിസ്‌കോപ്പില്‍ സ്ഥാപിച്ചിട്ടുള്ള ഡാര്‍ക്ക് എനര്‍ജി ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ എടുത്തത്.

ഈ ഛിന്നഗ്രഹത്തിന് 0.6 മൈല്‍ (1 കിലോമീറ്റര്‍) വലുപ്പമുണ്ട്, സൗരയൂഥത്തില്‍ ഈ വലുപ്പത്തിലുള്ള വളരെ കുറച്ച് ഛിന്നഗ്രഹങ്ങള്‍ അജ്ഞാതമായി നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2021 പിഎച്ച് 27 സൂര്യനോട് വളരെ അടുക്കുമ്പോള്‍ അതിന്റെ ഉപരിതലത്തിന് 900 താപനിലയില്‍ എത്താന്‍ കഴിയും. അതായത് 482 ഡിഗ്രി സെല്‍ഷ്യസ് ചൂട്, ഈയം ഉരുകാന്‍ പര്യാപ്തമായ ചൂട്, ഈ അങ്ങേയറ്റത്തെ താപനില കാരണം, 2021 പിഎച്ച്27 ഏതെങ്കിലും അസ്ഥിരമായ വസ്തുക്കളാല്‍ നിര്‍മ്മിക്കപ്പെടാന്‍ സാധ്യതയില്ലെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇതു, മിക്കവാറും ഇരുമ്പ് പോലെയുള്ള ലോഹങ്ങളുള്ള പാറ കൊണ്ടാണ് ഇത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

സൂര്യനുചുറ്റും സഞ്ചരിക്കുമ്പോള്‍ ബുധന്റെയും ശുക്രന്റെയും ഭ്രമണപഥത്തെ മറികടക്കുന്ന അസ്ഥിരമായ ഒരു ഭ്രമണപഥം ഇതിനുമുണ്ട്. ഏതാനും ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍, ഛിന്നഗ്രഹത്തിന്റെ ഈ ഭ്രമണപഥം അതിന്റെ നാശത്തിന് തന്നെ കാരണമായേക്കാം. ഈ പാറക്കല്ലുകള്‍ ബുധനോ ശുക്രനോ സൂര്യനോടോ കൂട്ടിയിടിക്കുകയോ സൗരയൂഥത്തിലെ നിലവിലെ സ്ഥാനത്ത് നിന്ന് തെറിച്ചുവീഴുകയോ ചെയ്യാം. ഛിന്നഗ്രഹം സൂര്യന്റെ ഭീമമായ ഗുരുത്വാകര്‍ഷണ മണ്ഡലത്തിന് സമീപത്തായതിനാല്‍ അതിന്റെ ഭ്രമണപഥത്തിലെ എല്ലാ ഫലങ്ങളും അനുഭവിക്കുന്നു. ഈ ഛിന്നഗ്രഹം ഏകദേശം 20 ഛിന്നഗ്രഹങ്ങളില്‍ ഒന്ന് മാത്രമാണ്, അവ ഭൂമിയുടെ സൂര്യന്റെ ഭ്രമണപഥത്തില്‍ പൂര്‍ണ്ണമായും ഉള്‍ഭാഗത്തുള്ള ഛിന്നഗ്രഹങ്ങളാണ്.

2021 പിഎച്ച്27 പോലെ സൂര്യനോട് അടുത്ത് വരുന്ന ചില ഛിന്നഗ്രഹങ്ങള്‍ അറിയാമെങ്കിലും, അവയ്ക്ക് കൂടുതല്‍ ദൈര്‍ഘ്യമേറിയ ഭ്രമണപഥങ്ങളുണ്ട്. ഈ ഛിന്നഗ്രഹങ്ങളില്‍ ചിലത് അവയുടെ ഭ്രമണപഥത്തില്‍ പൊടി ഉള്ളതായി കാണപ്പെടുന്നു, ഈ വസ്തുക്കളുടെ തീവ്രമായ താപ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അവ പതുക്കെ വിഘടിക്കുകയോ പൊട്ടിപ്പോവുകയോ ചെയ്യുന്നു. ഇതിന്റെ ശ്രദ്ധേയമായ ഒരു ഉദാഹരണമാണ് എല്ലാ ഡിസംബറിലും നമ്മുടെ ആകാശത്ത് സംഭവിക്കുന്ന ജെമിനിഡ് ഉല്‍ക്കാശിലകള്‍ സൃഷ്ടിക്കുന്ന ധൂമകേതുപോലുള്ള ഛിന്നഗ്രഹമായ ഫൈഥോണ്‍. 

ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ സ്ഥിതിചെയ്യുന്ന പ്രധാന ഛിന്നഗ്രഹ വലയത്തില്‍ നിന്നാണ് ഇത്തരം ഛിന്നഗ്രഹങ്ങള്‍ പുറംതള്ളപ്പെടാന്‍ സാധ്യതയെന്നും പക്ഷേ 2021 പിഎച്ച്27 യഥാര്‍ത്ഥത്തില്‍ വംശനാശം സംഭവിച്ച ധൂമകേതുവാകാനുള്ള സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. ധൂമകേതുക്കള്‍ ബാഹ്യ സൗരയൂഥത്തില്‍ നിന്ന് നീളമേറിയതും ദീര്‍ഘകാലവുമായ ഭ്രമണപഥങ്ങളില്‍ വരുന്നതും ആന്തരിക ഗ്രഹങ്ങളുമായി ഗുരുത്വാകര്‍ഷണത്താല്‍ ഇടപഴകുന്നതും കൂടുതല്‍ വൃത്താകൃതിയിലുള്ള ഹ്രസ്വകാല പരിക്രമണങ്ങള്‍ ലഭിക്കുന്നതുമാണ്. ആന്തരിക ഗ്രഹങ്ങളില്‍ ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നിവ ഉള്‍പ്പെടുന്നു.

ഇത് സംഭവിക്കുമ്പോള്‍, ധൂമകേതുവിന്റെ ചില മൂലകങ്ങള്‍ ഒരു ധൂമകേതു പോലെ കാണപ്പെടുന്നതുവരെ ബാഷ്പീകരിക്കപ്പെടും. ശാസ്ത്രലോകം ഇപ്പോള്‍ സൗരയൂഥത്തിലും അതിനുമപ്പുറത്തും അവിശ്വസനീയമാംവിധം വിദൂര വസ്തുക്കളെ തിരയുന്നു. എങ്കിലും, ഭൂമിയുടെ ഭ്രമണപഥത്തിനടുത്തുള്ള ഛിന്നഗ്രഹങ്ങളുടെ ജനസംഖ്യ മനസ്സിലാക്കുന്നതും നിര്‍ണായകമാണ്. ഭൂമിക്കു സമീപമുള്ള ഛിന്നഗ്രഹങ്ങള്‍ക്ക് ഭാവിയില്‍ ഭൂമിയെ ബാധിക്കാനുള്ള സാധ്യതയുണ്ട്, എന്നാല്‍ അവയില്‍ ചിലത് നിരീക്ഷിക്കാന്‍ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണ്, കാരണം അവ പകല്‍സമയത്താണ് നമ്മുടെ ഗ്രഹത്തെ സമീപിക്കുന്നത്. സൂര്യന്റെ അത്യുജ്ജ്വലമായ പ്രകാശം കാരണം സൂര്യനു നേരെ പ്രദേശം നിരീക്ഷിക്കാന്‍ പ്രയാസമാണ്.

എന്നാല്‍ ഡാര്‍ക്ക് എനര്‍ജി ക്യാമറ 2021 പിഎച്ച്27 പോലെയുള്ള വസ്തുക്കളെ തിരയാനുള്ള ശക്തമായ ഉപകരണമാണ്. പ്രത്യേകിച്ച് സൂര്യാസ്തമയസമയത്തും സൂര്യോദയത്തിന് തൊട്ടുമുമ്പും. ആഗസ്റ്റ് 14, 15 തീയതികളില്‍ ചിലിയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള ഒന്നിലധികം ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ തീരുമാനിക്കുകയായിരുന്നു.

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!