ഇലയുടെ എല്ലാ കൂട്ടുകാർക്കും തിരുവോണദിന ആശംസകൾ. പ്രിയരെ! നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുന്ന ഈ കാലത്ത് മനസ്സിൽ പ്രതീക്ഷയുടെ ചിറകുകൾ മുളപ്പിച്ച് കടന്നുവരികയാണ് ഓണം. ജാതിമത, വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരും ഓണം ആഘോഷിക്കുന്നു. സന്തോഷത്തിന്റെ ഈ സുദിനത്തിൽ ഇല കുടുംബം തന്റെ കുട്ടിപ്പട്ടാളമായ ഇല ജൂണിയേഴ്സിനോടൊപ്പം ചേർന്ന് ഓണസന്ധ്യ ഒരുക്കുന്നു. തിരുവോണത്തിന്റെ വിശേഷങ്ങളും കലാ പരിപാടികളും.., പ്രശസ്ത വ്യക്തികളുടെ സാന്നിധ്യവും ഒക്കെ നമ്മുടെ ഒത്തു ചേരലിന് മാറ്റു കൂട്ടുന്നു. ഓർക്കുക, ഇന്ന് വൈകിട്ട് 5.30ന് *ഇല ഓണസന്ധ്യ.* നമ്മുടെ കുട്ടിപ്പട്ടാളത്തോടൊപ്പം ഈ ഓണം അടിപൊളിയാക്കാം... ഈ പരിപാടിയുടെ വിജയത്തിന് നാം ഓരോരുത്തരുടെയും സാന്നിധ്യം വളരെ അത്യാവശ്യ ഘടകമാണ്.. വൈകിട്ട് പ്രസിദ്ധീകരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഇലയെ സ്നേഹിക്കുന്ന എല്ലാവരും തത്സമയ ഓണസന്ധ്യ പരിപാടിയിൽ പങ്കെടുക്കണം എന്ന് വിനീതമായി ഓർമപ്പെടുത്തുന്നു... -ടീം ഇല.
പരിമിതമായ അളവിൽ വഴനയില പതിവായി ചേർക്കുന്നത് വിഭവങ്ങൾക്ക് സ്വാദും രുചിയും നൽകുക മാത്രമല്ല വയറുവേദന, ദഹനനാളത്തിലെ അണുബാധ, വായുകോപം, വയറിളക്കം, മലബന്ധം എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. ഇതിലെ ശക്തമായ ആന്റി ബാക്ടീരിയൽ പ്രവർത്തനങ്ങൾ അണുബാധയെ ചെറുക്കുന്നതിനും നിരവധി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഫലപ്രദമാണ്. വഴന ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിന്റെ നീരാവി ശ്വസിക്കുന്നത് ശ്വാസകോശത്തിലെ ദോഷകരമായ ബാക്ടീരിയകളെ അകറ്റാനും നെഞ്ചിലെ കഫക്കെട്ട്, ആസ്ത്മ ലക്ഷണങ്ങൾ, ശ്വസന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നു. കഫിക് ആസിഡ്, റൂട്ടിൻ തുടങ്ങിയ ഓർഗാനിക് സംയുക്തങ്ങളുടെ സാന്നിധ്യം കാരണം, വഴന ഇലകൾ ഹൃദയത്തിന്റെ പ്രവർത്തനവും ഹൃദയപേശികളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുന്നു. കൂടാതെ എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ശക്തമായ പോളിഫിനോളുകൾ അടങ്ങിയതിനാൽ ഇൻസുലിൻ പ്രവർത്തനം ഫലപ്രദമായി മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് നിയന്ത്രിക്കാനും പ്രമേഹം തടയാനും കഴിയുന്നു.
പ്രതീകാത്മക ചിത്രം. ആലിപ്പഴം പൊഴിയുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ച കനത്ത മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് മത്സ്യങ്ങളാണ്. ആകാശത്തു നിന്ന് മഴയ്ക്കൊപ്പം മത്സ്യങ്ങൾ പെയ്തിറങ്ങുന്നത് കണ്ട് ഗ്രാമവാസികൾ അമ്പരന്നു. ചൗരി, ഭദോഹി പ്രദേശങ്ങളിലാണ് കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം മത്സ്യങ്ങൾ പൊഴിഞ്ഞത്. 50 കിലോയിലധികം മത്സ്യമാണ് പ്രദേശത്ത് പൊഴിഞ്ഞുവീണത്. നിരവധിയാളുകൾ താഴെവീണുകിടന്ന മത്സ്യങ്ങൾ പെറുക്കിയയെടുക്കുന്നുണ്ടായിരുന്നു. വീടിന്റെ ടെറസ്സിലും പാടത്തുമൊക്കെയായി നിരവധി മത്സ്യങ്ങളാണ് പ്രദേശവാസികൾക്ക് ലഭിച്ചത്. ഈ മത്സ്യങ്ങളെയെല്ലാം പെറുക്കിക്കൂട്ടി കുളങ്ങളിൽ നിക്ഷേപിക്കുകയും ബാക്കിയുള്ളവയെ ചെറിയ കുഴികളിൽ എറിഞ്ഞുകളയുകയുമായിരുന്നു. മത്സ്യത്തിൽ വിഷാംശമുണ്ടെന്ന ഭീതിയാണ് ഗ്രാമവാസികളെ ഇതിനു പ്രേരിപ്പിച്ചത്. ശക്തമായ ന്യൂനമര്‍ദ്ദമാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ വിശദീകരണം. പ്രദേശത്ത് കനത്ത മഴയും ശക്തമായ കാറ്റും വീശിയിരുന്നു. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ചുഴലിക്കാറ്റിന് കുളങ്ങളിലേയും പുഴകളിലേയും മറ്റും ഉപരിതലത്തോട് ചേര്‍ന്നുള്ള മത...
Comments
Post a Comment