മുറിച്ച മരങ്ങളില്‍ നിന്ന് നിലത്തുവീണ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് അഭയമൊരുക്കി കാസര്‍കോട് സ്വദേശിയായ അധ്യാപകന്‍.
വികസനത്തിനായി മരം മുറിച്ചു; നിലത്ത് വീണ് പക്ഷിക്കുഞ്ഞുങ്ങൾ; അഭയമൊരുക്കി അധ്യാപകൻ!

ദേശീയപാത വികസനത്തിന്‍റെ ഭാഗമായി മുറിച്ച മരങ്ങളില്‍ നിന്ന് നിലത്തുവീണ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് അഭയമൊരുക്കി കാസര്‍കോട് സ്വദേശിയായ അധ്യാപകന്‍. പറക്കാറാകും മുന്‍പ് കൂടുള്ള മരങ്ങള്‍ വെട്ടിയതോടെ നാല്‍പ്പതിലേറെ കിളിക്കുഞ്ഞുങ്ങള്‍ ചത്തിരുന്നു. കാസര്‍കോട് ജില്ലയില്‍ തലപ്പാടി ചെങ്കള റീച്ചില്‍ ദേശീയപാത വികസനത്തിനായി മരം മുറിക്കല്‍ തകൃതിയായി തുടരുകയാണ്.
കുഞ്ചത്തൂരില്‍നിന്ന് 24 കിലോമീറ്റര്‍ അകലെ കിദൂരില്‍ പക്ഷിനിരീക്ഷകനും അധ്യാപകനുമായ രാജുവിന്‍റെ വീട്ടില്‍ അവശേഷിച്ച പക്ഷിക്കുഞ്ഞുങ്ങള്‍ അതിജീവിക്കുകയാണ്. നീര്‍കാക്കയും കുളക്കൊക്കും പാതിരാക്കൊക്കുമാണ് ദേശീയപാതയോരത്തെ മഴമരങ്ങളില്‍ ഉണ്ടായിരുന്നത്. മരംമുറിച്ചപ്പോള്‍ പറക്കാന്‍ പറ്റുന്നവ പറന്നുപോയി. രണ്ടാഴ്ചകൂടി സമയം ലഭിച്ചിരുന്നുവെങ്കില്‍ പക്ഷിക്കുഞ്ഞുങ്ങളും അതിജീവിച്ചേനെ.
Comments
Post a Comment