സൂര്യപ്രകാശം പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് വെള്ളത്തിൽ ലയിപ്പിക്കുന്നുവെന്ന് പഠനം

പ്ലാസ്റ്റിക്കുകൾ സമുദ്രത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ അവ ചെറിയ കഷണങ്ങളായി വിഭജിച്ച് മൈക്രോപ്ലാസ്റ്റിക് ആയി മാറുമെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് സൂര്യപ്രകാശം തട്ടുമ്പോൾ ഇവ എങ്ങനെയാണ് ഇത്തരത്തിൽ രാസപ്രവർത്തനത്തിന് വിധേയമാകുന്നതെന്ന് പരിശോധിച്ചത്. നീണ്ടുനിൽക്കുന്ന സൂര്യപ്രകാശത്തിൽ അവയുടെ രാസഘടന എങ്ങനെ മാറുന്നുവെന്ന് പര്യവേക്ഷണം ചെയ്യാൻ ഒറ്റത്തവണ ഉപയോഗിക്കാവുന്ന മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാണ്(വാൾമാർട്ട്, സിവിഎസ്, ടാർഗറ്റ് എന്നിവയുടെ പ്ലാസ്റ്റിക് ബാഗുകൾ) ഗവേഷകർ പഠനം നടത്തിയത്.
"സൂര്യപ്രകാശത്തിന് പ്ലാസ്റ്റിക്കിനെ അനേകായിരം സംയുക്തങ്ങളായി വിഘടിപ്പിക്കാനുള്ള കഴിവുണ്ടെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്", ഗവേഷണപഠനത്തിന്റെ സഹരചയിതാവ് കോളിൻ വാർഡ് പറഞ്ഞു.
പരിസ്ഥിതിയിലേക്ക് വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്കുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് മാത്രമല്ല ആ വസ്തുക്കളുടെ പരിവർത്തനത്തെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക്കിന്റെ വിഘടിച്ച സംയുക്തങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും നാം പഠിക്കേണ്ടതുണ്ട്. പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്ലാസ്റ്റിക് വിഘടിക്കുന്നത് നല്ല കാര്യമായി തോന്നുമെങ്കിലും, ഈ രാസവസ്തുക്കൾ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നത് വ്യക്തമല്ല. കോളിൻ വാർഡ് കൂട്ടിച്ചേർത്തു.
Comments
Post a Comment