സൂര്യപ്രകാശം പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് വെള്ളത്തിൽ ലയിപ്പിക്കുന്നുവെന്ന് പഠനം


Sunlight converts plastic into tens of thousands of new water soluble compoundsപ്രതീകാത്മക ചിത്രം | AFP

പ്ലാസ്റ്റിക്കുകൾ സമുദ്രത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ അവ ചെറിയ കഷണങ്ങളായി വിഭജിച്ച് മൈക്രോപ്ലാസ്റ്റിക് ആയി മാറുമെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് സൂര്യപ്രകാശം തട്ടുമ്പോൾ ഇവ എങ്ങനെയാണ് ഇത്തരത്തിൽ രാസപ്രവർത്തനത്തിന് വിധേയമാകുന്നതെന്ന് പരിശോധിച്ചത്. നീണ്ടുനിൽക്കുന്ന സൂര്യപ്രകാശത്തിൽ അവയുടെ രാസഘടന എങ്ങനെ മാറുന്നുവെന്ന് പര്യവേക്ഷണം ചെയ്യാൻ ഒറ്റത്തവണ ഉപയോഗിക്കാവുന്ന മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാണ്(വാൾമാർട്ട്, സിവിഎസ്, ടാർഗറ്റ് എന്നിവയുടെ പ്ലാസ്റ്റിക് ബാഗുകൾ) ഗവേഷകർ പഠനം നടത്തിയത്.

സൂര്യപ്രകാശം ഈ പ്ലാസ്റ്റിക്കുകളെ രാസപരമായി പരിവർത്തനം ചെയ്ത് അതിന്റെ ആദ്യ രൂപത്തോടും ഘടനയോടും യാതൊരുവിധ സാമ്യവുമില്ലാത്ത ഉത്പന്നങ്ങളായി മാറ്റിയതായി പഠനം വെളിപ്പെടുത്തുന്നു. ടാർഗെറ്റ് ബാഗ് 5,000 വ്യത്യസ്ത സംയുക്തങ്ങളായി വിഘടിച്ചു, വാൾമാർട്ട് ബാഗ് 15,000 സംയുക്തങ്ങളായും വിഘടിച്ചു. ഏറ്റവും കൂടുതൽ സംയുക്തങ്ങളായി വിഘടിക്കപ്പെട്ടത് വാൾമാർട്ട് ബാഗാണ്.

"സൂര്യപ്രകാശത്തിന് പ്ലാസ്റ്റിക്കിനെ അനേകായിരം സംയുക്തങ്ങളായി വിഘടിപ്പിക്കാനുള്ള കഴിവുണ്ടെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്", ഗവേഷണപഠനത്തിന്റെ സഹരചയിതാവ് കോളിൻ വാർഡ് പറഞ്ഞു.

പരിസ്ഥിതിയിലേക്ക് വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്കുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് മാത്രമല്ല ആ വസ്തുക്കളുടെ പരിവർത്തനത്തെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക്കിന്റെ വിഘടിച്ച സംയുക്തങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും നാം പഠിക്കേണ്ടതുണ്ട്. പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്ലാസ്റ്റിക് വിഘടിക്കുന്നത് നല്ല കാര്യമായി തോന്നുമെങ്കിലും, ഈ രാസവസ്തുക്കൾ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നത് വ്യക്തമല്ല. കോളിൻ വാർഡ് കൂട്ടിച്ചേർത്തു.

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!