ഭാരതത്തിലെ ഭൗമ സൂചികാങ്കിത വാഴപ്പഴങ്ങൾ. ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപ്പാദിപ്പിക്കുന്നത് മറ്റാരുമല്ല, നമ്മൾ തന്നെ. 30 ദശലക്ഷം ടൺ. രണ്ടാം സ്ഥാനത്തുള്ള ചൈനയൊക്കെ ബഹുദൂരം പിന്നിൽ ആണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ വന്കരകളിൽ ആണ് വാഴകൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം 1.ചങ്ങാലിക്കോടൻ കൈരളിയുടെ സ്വന്തം കാഴ്ചക്കുല. മച്ചാട് മലയിൽ നിന്നുത്ഭവിക്കുന്ന വടക്കാഞ്ചേരി പുഴയുടെ എക്കൽ അടിഞ്ഞ തലപ്പിള്ളി താലൂക്കിന്റെ ഭാഗങ്ങളായ ചെങ്ങഴിക്കോട്, മുണ്ടത്തിക്കോട്, കോട്ടപ്പുറം, വേലൂർ, പൂത്തുരുത്തി, എരുമപ്പെട്ടി, നെല്ലുവായ്, കരിയന്നൂർ, കടങ്ങോട് എന്നീ പ്രദേശങ്ങളിൽ പാരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന നേന്ത്രൻ ഇനം. ഉരുണ്ട് ഏണുകളില്ലാത്ത നീണ്ട മഞ്ഞയിൽ ചുവപ്പ് രാശിയുള്ള കായ്കൾ. ജൈവ രീതിയോട് ആഭിമുഖ്യം പുലർത്തുന്നു. പടലകൾ വിരിഞ്ഞു കഴിഞ്ഞാലും കൂമ്പ് ( കുടപ്പൻ) ഒടിച്ചു കളയാതെ നിർത്തുന്നു....
Image Credit: City of David പര്യവേഷണം നടത്തുന്നതിനിടെ ജറുസലേമിൽ നിന്നും കണ്ടെത്തിയത് അപൂർവ വൈഡൂര്യ കല്ല്. കണ്ടെത്തിയ രത്നത്തിന് രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. ബൈബിളിൽ പ്രതിപാദിച്ചിട്ടുള്ള ബാൽസം മരത്തിന്റെ ചിത്രം രത്നത്തിൽ കൊത്തിവച്ചിട്ടുള്ളതായും കണ്ടെത്തി. സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷനിലെ വിദഗ്ധരാണ് എമക് സൂരിം നാഷണൽ പാർക്കിൽ നിന്നും ദീർഘവൃത്താകൃതിയിലുള്ള രത്നം കണ്ടെടുത്തത്. രത്നം മോതിരമായി ഉപയോഗിക്കുന്നതിനുവേണ്ടി അതിൽ മെറ്റൽ വയർ കടത്താനാവുന്ന തരത്തിൽ ചെറിയ സുഷിരവും ഇട്ടിട്ടുണ്ട്. എട്ടര സെന്റിമീറ്ററിനടുത്ത് മാത്രമാണ് രത്നത്തിന്റെ വലുപ്പം. അഞ്ച് പഴങ്ങൾ കായ്ച്ചുനിൽക്കുന്ന ശിഖരത്തിൽ പക്ഷി ഇരിക്കുന്ന തരത്തിലാണ് ചിത്രം കൊത്തിവച്ചിട്ടുള്ളത്. ഈ ചിത്രം തന്നെയാണ് കണ്ടെത്തിയ രത്നത്തെ വേറിട്ടുനിർത്തുന്നത്. കാരണം ലോകത്തിൽ ആദ്യമായാണ് ബൽസം മരത്തിന്റെ ചിത്രം എവിടെയെങ്കിലും കൊത്തിവച്ചിട്ടുള്ളതായി കണ്ടെത്തുന്നത്. ഇസ്രയേലിൽ കണ്ടെത്തിയിട്ടുള്ള പുരാതന വസ്തുക്കളിൽ ഈന്തപ്പനകളുടെയും ഒലിവ് മരങ്ങളുടെയുമൊക്കെ ചിത്രങ്ങളാണ് സാധാരണയായി ആലേഖനം ചെയ്തിരിക്കുന്നതായി ക...
Image Credit:zoological research പശ്ചിമഘട്ടത്തിൽ കഴിഞ്ഞ ദിവസം സർവേ നടത്തുകയായിരുന്നു ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ ഗവേഷകർ. അപ്പോഴാണ് അവരുടെ ശ്രദ്ധ ഒരു പുതിയ ഇനം പല്ലിയിൽ ചെന്നു പതിച്ചത്. ഗവേഷകർ പിടിക്കാൻ നോക്കിയപ്പോഴൊക്കെ പല്ലി പാറക്കെട്ടുകളിൽ നിന്നു പാറക്കെട്ടുകളിലേക്ക് ഒരു കരാട്ടെ അഭ്യാസിയുടെ മെയ് വഴക്കത്തോടെ ചാടിമറഞ്ഞു. പിടിക്കാനെത്തിയവർ ഇളിഭ്യരായി. വീണ്ടും പിടികൂടാൻ ശ്രമിക്കവെ ഇതു ചാടി ചെറിയ ദ്വാരങ്ങളിൽ ഒളിച്ച് പിടിയിൽ നിന്നു രക്ഷപ്പെട്ടു. ചൈനീസ് സിനിമാതാരവും ആയോധനകലയിലെ അഗ്രഗണ്യനുമായ ജാക്കിച്ചാനെ അനുസ്മരിപ്പിക്കുന്ന സ്റ്റണ്ടുകൾ നടത്തുന്ന ഈ പല്ലിക്കുട്ടന് ജാക്കിച്ചാന്റെ പേരിൽ തന്നെ ഗവേഷകർ നാമകരണം നടത്തി. നെമാസ്പിസ് ജാക്കി എന്നു ശാസ്ത്രനാമവും ജാക്കീസ് ഡേ ഗെക്കോ എന്നു പൊതുനാമവും. ജാക്കി ഉൾപ്പെടെ 12 പുതിയ ഇനം മലമ്പല്ലികളെയാണ് ഗവേഷകർ പശ്ചിമഘട്ടത്തിൽ നിന്നു കണ്ടെത്തിയത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ സൂവോളജിക്കൽ റിസർച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ഇത്തരത്തിൽ ജനപ്രിയമായ പേരുകൾ പുതുതായി കണ്ടെത്തുന്ന ജന്തുവിഭാഗങ്ങൾക്കു നൽകുന്നത് അവയെക്കുറിച്ചുള്ള അവബോധം കൂട്ടുമെന...
Comments
Post a Comment