Image Credit: Shutterstock മൈക്രോസ്കോപ്പിലൂടെ കാണാന്‍ കഴിയുന്ന ജീവികളെല്ലാം തന്നെ ഇഴയുകയോ നീന്തുകയോ ഒക്കെ ചെയ്യാന്‍ കഴിവുള്ളവയാണെന്നാണ് പൊതുവെയുള്ള ധാരണ. ഇത് ഏറെക്കുറെ ശരിയാണ്. എന്നാല്‍ അപൂര്‍വം ചില ജീവികള്‍ക്ക് നടക്കാനുള്ള ശേഷിയുമുണ്ട്. ടാര്‍ഡിഗ്രേഡ് എന്ന ഈ സൂക്ഷ്മജീവി മറ്റ് പല കാരങ്ങള്‍ കൊണ്ടും ശാസ്ത്രത്തിന്റെ ശ്രദ്ധ മുന്‍പും ആകര്‍ഷിച്ചിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് മൈക്രോസ്കോപ്പ് നിരീക്ഷണത്തിലൂടെ ഗവേഷകര്‍ കണ്ടെത്തിയ ഈ ജീവിയുടെ നടക്കാനുള്ള ശേഷിക്ക് സഹായകരമാകുന്ന ശരീരഭാഗങ്ങള്‍. ശൂന്യാകാശത്തും അതിജീവിക്കുന്ന വര്‍ഗം മോസ് പിഗുകള്‍ എന്നുകൂടി അറിയപ്പെടുന്ന ടാര്‍ഡിഗ്രേഡുകള്‍ ഭൂമിയിലെ ഏറ്റവുമധികം അതിജീവന ശേഷിയുള്ള ജീവിവര്‍ഗം കൂടിയാണ്. ഇവയുടെ അതിജീവന ശേഷി വച്ച് നോക്കിയാല്‍ ഭൂമിയില്‍ മാത്രമല്ല ശൂന്യാകാശത്ത് പോലും ഇവയ്ക്ക് അതിജീവനം സാധ്യമാകും. വെള്ളത്തിനകത്ത് മരവിച്ച അവസ്ഥയിലോ, വായു പോലുമില്ലാത്ത ശൂന്യമായ അവസ്ഥയിലോ, 600 ഇരട്ടി മര്‍ദത്തിലോ പോലും ഇവ ജീവനോടെ ഇരിക്കുമെന്ന് പഠനത്തിലൂടെ ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുണ്ട്. നടക്കാന്‍ കഴിയുന്ന സൂക്ഷ്മജീവി എന്ന പ്രത്യേകത ഏതു രീതിയി...
ചിത്രത്തിന് കടപ്പാട് : നാസ ഭൂമിയിലെ ആകാശത്ത് മേഘങ്ങൾ പലപ്പോഴും വിചിത്രമായ രൂപങ്ങളുണ്ടാക്കാറുണ്ട്. മൃഗങ്ങളായും മനുഷ്യരായും പക്ഷികളായും ചിലപ്പോൾ പരിചിതമായ വസ്തുക്കളായുമൊക്കെ നമുക്ക് ഈ രൂപങ്ങൾ അനുഭവപ്പെടും. ഇത്തരത്തിൽ ബഹിരാകാശത്തു തെളിഞ്ഞ ഒരു പ്രത്യേകരൂപം നാസയുടെ സ്പിറ്റ്സർ ടെലിസ്കോപ്പ് പകർത്തി. പിൽക്കാലത്ത് ഈ ചിത്രം പരിശോധിച്ച ശാസ്ത്രജ്ഞർക്ക് ഇതൊരു ഗോഡ്സിലയുടെ രൂപം പോലെയാണു തോന്നിയത്. ചിത്രത്തിനു മുകളിൽ ഏതോ കുസൃതികൾ ബിന്ദുക്കൾ യോജിപ്പിച്ച് ഒരു ഗോഡ്സിലയുടെ ചിത്രവും വരച്ചു. തീക്ഷ്ണമായ കണ്ണുകളും അക്രമാസക്തമായ രൂപവും തുറന്ന വായയുമൊക്കെയുള്ള ഒരു ഭീകരൻ ഗോഡ്സില. ചിത്രത്തിന് കടപ്പാട് : നാസ പ്രപഞ്ചത്തിൽ സജിറ്റേറിയസ് നക്ഷത്ര സമൂഹത്തിൽ സ്ഥിതി ചെയ്യുന്ന നെബുലയാണ് ഈ രീതിയിൽ അനുഭവപ്പെട്ടത്. ഇതു ഭൂമിയിൽ നിന്ന് എത്ര അകലത്തിലാണു നിൽക്കുന്നതെന്ന് കൃത്യമായ വിവരം ലഭ്യമല്ല. ആകാശത്തും മറ്റും നോക്കുമ്പോൾ ഇങ്ങനെ വിചിത്ര രൂപം തോന്നുന്നതു പാരെഡോലിയ എന്നാണ് അറിയപ്പെടുന്നത്. ഇത്തരം ധാരാളം പാരെഡോലിയ ചിത്രങ്ങൾ സ്പിറ്റ്സറിന്റെ വെബ് ആപ്പിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഗോഡ്സില മാത്രമല്ല, ചിലന്തി, പല്ലി, ...
ഭാരതത്തിലെ ഭൗമ സൂചികാങ്കിത വാഴപ്പഴങ്ങൾ. ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപ്പാദിപ്പിക്കുന്നത് മറ്റാരുമല്ല, നമ്മൾ തന്നെ. 30 ദശലക്ഷം ടൺ. രണ്ടാം സ്ഥാനത്തുള്ള ചൈനയൊക്കെ ബഹുദൂരം പിന്നിൽ ആണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ വന്‍കരകളിൽ ആണ് വാഴകൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. വൈവിധ്യപൂര്‍ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം 1.ചങ്ങാലിക്കോടൻ കൈരളിയുടെ സ്വന്തം കാഴ്ചക്കുല. മച്ചാട് മലയിൽ നിന്നുത്ഭവിക്കുന്ന വടക്കാഞ്ചേരി പുഴയുടെ എക്കൽ അടിഞ്ഞ തലപ്പിള്ളി താലൂക്കിന്റെ ഭാഗങ്ങളായ ചെങ്ങഴിക്കോട്, മുണ്ടത്തിക്കോട്, കോട്ടപ്പുറം, വേലൂർ, പൂത്തുരുത്തി, എരുമപ്പെട്ടി, നെല്ലുവായ്, കരിയന്നൂർ, കടങ്ങോട് എന്നീ പ്രദേശങ്ങളിൽ പാരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന നേന്ത്രൻ ഇനം. ഉരുണ്ട് ഏണുകളില്ലാത്ത നീണ്ട മഞ്ഞയിൽ ചുവപ്പ് രാശിയുള്ള കായ്കൾ. ജൈവ രീതിയോട് ആഭിമുഖ്യം പുലർത്തുന്നു. പടലകൾ വിരിഞ്ഞു കഴിഞ്ഞാലും കൂമ്പ് ( കുടപ്പൻ) ഒടിച്ചു കളയാതെ നിർത്തുന്നു....
Comments
Post a Comment